കോടതിയില്‍ കേസുണ്ടെങ്കില്‍ ബാങ്കുദ്യോഗസ്ഥര്‍ ഇടപാടുകാരുടെ വീട്ടില്‍ ചെല്ലരുത് : മനുഷ്യാവകാശ കമ്മീഷന്‍

കോടതിയിലുള്ള കേസിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കുടിശികയുള്ളയാളുടെ വീട്ടില്‍ പോയി തുക അടക്കണമെന്ന് ഭീഷണിപ്പെടുത്താനുള്ള അധികാരം ബാങ്കുദ്യോഗസ്ഥര്‍ക്കില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോടതി ഉത്തരവിന് അനുസൃതമായി വായ്പാ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് മീനങ്ങാടി ശാഖാ മാനേജര്‍ക്ക് ഉത്തരവ് നല്‍കി.

മീനങ്ങാടി സ്വദേശി കെ വി ജോയി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2018 ഒക്ടോബര്‍ 31ന് കാനറാ ബാങ്ക് മീനങ്ങാടി ശാഖാ മാനേജരും രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി ബാങ്കില്‍ പണമടയ്ക്കണമെന്ന് പറഞ്ഞ് തന്റെ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭാര്യയുടെ അനുവാദമില്ലാതെ അവരുടെ ചിത്രം ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. തനിക്ക് കാനറാ ബാങ്കില്‍ ഉണ്ടായിരുന്ന വായ്പ 2006 ല്‍ കേന്ദ്ര കടാശ്വാസ നിയമപ്രകാരം എഴുതി തള്ളിയതാണെന്നും പരാതിക്കാരന്‍ അറിയിച്ചു.

പരാതിക്കാരന്റെ ലോണ്‍ ഭാഗികമായി മാത്രമാണ് എഴുതി തള്ളിയതെന്നും ബാക്കി തുക ബാധ്യതയായുണ്ടെന്നും ബാങ്ക് മാനേജര്‍ കമ്മീഷനെ അറിയിച്ചു. ബാങ്കിന്റെ അദാലത്തില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരന്റെ വീട്ടിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കോടതിയില്‍ കേസുണ്ടെന്ന് പരാതിക്കാരന്‍ അറിയിച്ചു. തനിക്ക് നോട്ടീസ് നല്‍കാതെ വീട്ടില്‍ അതിക്രമിച്ച് കയറിയത് ശരിയല്ലെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel