കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായ യുവജനങ്ങളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേരള തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അഭ്യസ്തവിദ്യരായ യുവതി- യുവാക്കളെയാണ് ഉള്‍പ്പെടുത്തുക.

യുവതി- യുവാക്കളെ സ്വകാര്യ സംരംഭങ്ങളിൽ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പ് കൂലി സബ്സിഡിയായി നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുകയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അപ്രന്‍റീസുകളായും മറ്റും പോകുന്ന യുവാക്കൾക്ക് പൈസയൊന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലി ചെയ്യുന്ന യുവജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകർ കൂലി നൽകുന്ന രീതിയുണ്ടാവും.

നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽരഹിതരായ യുവജനങ്ങൾക്കും സംരംഭകർക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമേകുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് വരുമാനം ഉറപ്പുവരുത്താൻ അഭ്യസ്തവിദ്യരായ യുവതി- യുവാക്കളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും.

യുവതി- യുവാക്കളെ സ്വകാര്യ സംരംഭങ്ങളിൽ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പ് കൂലി സബ്സിഡിയായി നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക. അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കൾക്ക് പൈസയൊന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലിചെയ്യുന്ന യുവജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകർ കൂലി നൽകുന്ന രീതിയുണ്ടാവും.

നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽരഹിതരായ യുവജനങ്ങൾക്കും സംരംഭകർക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമേകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here