മകളെ പീഡിപ്പിച്ച പിതാവിന് 44 വര്‍ഷം തടവ്

അഞ്ചു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിന് പോക്സോ കോടതി 44 കൊല്ലം തടവും 11,70,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2018-ല്‍ കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജഡ്ജി വി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

മദ്യപിച്ച് മകളെ ലൈംഗികമായും മകനെ ശാരീരികമായും ഉപദ്രവിക്കുന്നതായി നാട്ടുകാര്‍ ശിശുക്ഷേമസമിതിയെ അറിയിച്ചതിനെത്തുടര്‍ന്ന് അന്ന് കുറുപ്പംപടി സി ഐ കെ ആര്‍ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

കുട്ടികളെ വനിതാ ശിശുക്ഷേമസമിതി കൗണ്‍സലിങ് നടത്തിയപ്പോഴാണ് പിതാവിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തായത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മ കൂലിപ്പണിക്കുപോകുന്ന സമയങ്ങളിലാണ് കുട്ടികളെ ഉപദ്രവിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ സിന്ധു ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News