ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. ഇടത് കാലും വലത് കാലും വെട്ടുമെന്ന് എംഎല്‍എയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.
എംഎല്‍എ ഹോസ്റ്റലെ ആലപ്പുഴ എംഎല്‍എ പിപി ചിത്തരജ്ഞന്‍റെ വിലാസത്തിലാണ് ഭീഷണികത്ത് ലഭിച്ചത്. വ്യാഴ്ച്ച വൈകിട്ട് 4 മണിക്കാണ് കത്ത് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ബെന്നി മാർട്ടിൻ മൂവാറ്റുപുഴ എന്നെരാള്‍ എഴുതിയത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. വലത് കാലും ഇടത് കൈയ്യും വെട്ടുമെന്നും , ചിത്തരജ്ഞന്‍റെ ഭാര്യ, മകന്‍, മകള്‍, അച്ചന്‍ അമ്മ എന്നീവരെ വിഷം നല്‍കി കൊലപ്പെടുത്തുമെന്നുമാണ് കത്തില്‍ പറയുന്നത്.
ഒന്‍പത് ദിവസത്തിനുളളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ ആക്രമിക്കും എന്നും കത്തില്‍ മുന്നറിപ്പ് നല്‍കുന്നു.എ എ റഹീം ,എ എൻ ഷംസീർ എന്നിവർക്കെതിരെ ആക്രമിക്കുമെന്നും കത്തില്‍ പരാമർശിക്കുന്നുണ്ട്. ഭീഷണി സന്ദേശത്തിന്‍റെ പകര്‍പ്പ് മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്ക് എംഎല്‍എ കൈമാറി. കത്തിനെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here