
വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26 ലേക്ക് മാറ്റി.
സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകം എന്ന കുറ്റമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇത് നിലനിൽക്കില്ലെന്നുമാണ് പ്രതിയുടെ വാദം. താൻ നിരപരാധിയാണെന്നും കിരൺകുമാർ ഹർജിയിൽ അവകാശപ്പെടുന്നു. എന്നാൽ ഹർജിയിലെ പിഴവുകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here