ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം: യോഗി സർക്കാരിനെതിരെ പ്രതിഷേധം ശക്തം

ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ യോഗി സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ പൊലീസുകാർ നോക്കി നിൽക്കെയാണ് പ്രാദേശിക ബിജെപി നേതാവ്,ബ്ലോക് പ്രമുഖ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ സാരി അഴിച്ച് അപമാനിക്കാൻ ശ്രമിച്ചത്.

വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം രൂക്ഷമായതോടെ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ലഖിംപൂർ പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ അക്രമം നടത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് യോഗി സർക്കാർ കൈകൊണ്ടത്. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി.ആക്രമണങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News