ഡോക്ടർ പി കെ വാര്യരുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. ആയുർവേദത്തിന്റെ മറുവാക്കായിരുന്നു ഡോ.പി.കെ വാര്യർ.
കേരളത്തിലെ ആയുർവേദ ചികിത്സയ്ക്കും, ആയുർവേദം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും വലിയ സംഭാവനകൾ നൽകിയ ആചാര്യനാണ്.ആയുർവേദം ഒരു ചികിത്സാക്രമം എന്ന നിലയിലും, ആധുനിക വിദ്യാഭ്യാസത്തിൽ ആയുർവേദത്തിന് ശക്തമായിട്ടുള്ള ഒരു സ്ഥാനം നൽകുന്നതിനും അദ്ദേഹം മുഖ്യമായിട്ടുള്ള പങ്ക് വഹിച്ചു.
6 ദശാബ്ദത്തിൽ അധികമായിട്ടുള്ള കോട്ടക്കൽ ആര്യവൈദ്യശാലയുടെ അധിപനായ പി.കെ വാര്യർ കേരളത്തിലെ ഉന്നത ജീവിത മാതൃകകളിൽ ഒരാളാണ്.ഡോ. പി.കെ വാര്യരുടെ എളിമയും ഉയർന്ന ചിന്തയും പുതിയ ആശയങ്ങൾ സ്വീകരിക്കാനുള്ള ഹൃദയവിശാലതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി നിർത്തിയിരുന്നു.
കേരളത്തിലെ സാമൂഹ്യ ചലനങ്ങളിൽ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും സാമൂഹ്യ രംഗത്തെ പ്രമുഖരും ആയി വളരെ അടുത്ത ഹൃദയ ബന്ധം സ്ഥാപിക്കുകയും ചെയ്ത മഹാനായ ഒരു ആചാര്യനായിരുന്നു പത്മഭൂഷൻ ഡോക്ടർ പി കെ വാര്യരെന്ന് എം ബി രാജേഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here