ബംഗ്ലാദേശിൽ ധാക്കയിലുണ്ടായ തീപിടുത്തത്തിൽ 52 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അടക്കം എട്ട് പേർ അറസ്റ്റിലായി.വ്യാഴാഴ്ചയാണ് നരിയൻഗഞ്ചിലെ ആറ് നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്.
കുട്ടികളടക്കം മരണപ്പെട്ട 11 പേർ അപകടമുണ്ടായ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരായിരുന്നു. കുട്ടികളെ ജ്യൂസ് ഫാക്ടറിയിൽ പണിയെടുപ്പിച്ചതിനും പ്രത്യേക അന്വേഷണമുണ്ടാകും.
തീപിടുത്തത്തിന്റെ തീവ്രത വെള്ളിയാഴ്ചയോടെയാണ് കുറയ്ക്കാൻ സാധിച്ചത്. അപകട സമയത്ത് രക്ഷപെടാൻ വേണ്ടി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയവരും മരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിൽ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു.
ഫാക്ടറി ഉടമയ്‌ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നാല് പേർ കസ്റ്റഡിയിലാണ്.
ഫാക്ടറിക്കുള്ളിലെ ഫയർ എക്‌സിറ്റ് സംവിധാനത്തിന്റെ പുറത്തേക്കുള്ള വാതിൽ ലോക്ക് ആയതാണ് മരണസംഖ്യ വർധിക്കാൻ കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പല മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here