ADVERTISEMENT
62കാരിയായ മാതാവിനെ 62 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഹൃദയവും വൃക്കയും കഴിച്ച് മകന്‍. അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച മകന് കോടതി വധശിക്ഷ വിധിച്ചു.
മഹാരാഷ്ട്രയിലെ കോലാപൂരില്‍ 2017ല്‍ നടന്ന കൊടും ക്രൂരതയ്ക്കാണ് 35കാരനായ സുനില്‍ കുച്ചികോര്‍വിക്ക് കോലാപൂര്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി മഹേഷ് യാദവ് വധശിക്ഷ വിധിച്ചത്. 2017 ആഗസ്ത് 28ന് കോലാപൂരിലെ മക്കഡ്വാല വഷതിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി സമൂഹത്തിന് ഭീഷണിയാണെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചപ്പോള്‍ മദ്യലഹരിയിലായതിനാല്‍ കൊലപാതകം സ്വബോധത്തോടെയല്ലെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കാണരുതെന്നു പ്രതിഭാഗവും വാദിച്ചെങ്കിലും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഹൃദയം, കിഡ്നി, കുടല്‍ തുടങ്ങിയവ ഭക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പല കഷണങ്ങളാക്കി മുറിച്ച മൃതശരീരം പലയിടങ്ങളിലായി ഇയാള്‍ ഉപേക്ഷിച്ചു. ഉപ്പും മുളകും പുരട്ടിയ നിലയിലാണ് പലയിടങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. അമ്മയുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി പ്രതി പോലിസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ വായില്‍ നിന്ന് രക്തം ഇറ്റുവീഴുന്ന നിലയിലായിരുന്നു സുനില്‍ ഉണ്ടായിരുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. മദ്യപിക്കാന്‍ മാതാവ് പണം നല്‍കാതിരുന്നതാണ് കൊലപാതക കാരണമെന്നാണ് പ്രതി പറഞ്ഞത്. മദ്യത്തിന് അടിമയായ സുനില്‍ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്നു സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.