ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബ്രസീൽ അർജന്റീന കോപ്പ മത്സരത്തിൽ കിരീടം സ്വന്തമാക്കി അർജന്റീന. അർജന്റീന ജേഴ്സിയിൽ ഒരു കിരീടമെന്ന ലയണൽ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു.
ബ്രസീലിന്റെ മണ്ണിൽ തന്നെ കിരീടം നേടാനും ടീമിനായി. കിക്കോഫ് മുതൽ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഗോൾ ഫലം നിർണയിച്ചത്.
ഡി മരിയയെ ആദ്യം ഇറക്കിയപ്പോൾ തന്നെ കോച്ച് സ്കലോണിയും ക്യാപ്റ്റൻ മെസ്സിയും പതിവ് വിട്ട് ചില കളികളിലേക്ക് നീങ്ങുന്നുവെന്ന് വൃക്തമായിരുന്നു.
മെസ്സിയെ നോട്ടമിടുന്ന ബ്രസീൽ പ്രതിരോധത്തിൽ ആദ്യം തന്നെ വിള്ളൽ വീഴ്ത്തുക, ഗോളടിക്കാൻ നോക്കുക.ഡി മരിയ അക്ഷരം പ്രതി അത് അനുസരിച്ചു.
22-ാം മിനിട്ടിലെ ഗോളിന് വഴിയൊരുക്കിയ നീക്കം നോക്കൂ.മെസ്സിയെ മാർക്ക് ചെയ്ത് ബ്രസീൽ ഡിഫന്റേഴ്സ് നിൽക്കുന്നു.അതേസമയം ഡി പോൾ നൽകിയ ലോങ് ത്രൂ ബോൾ പിടിക്കാൻ മെസ്സി സാധാരണ കളിക്കുന്ന വലതു വിംഗിലേക്ക് ഡി മരിയ ഓടി കയറുന്നു. വലതുകാലിൽ കിട്ടിയ ബോൾ അഡ്വാൻസ് ചെയ്ത് ബ്രസീൽ ഗോളി എഡേഴ്സണിന്റെ മുകളിലൂടെ സുന്ദരമായി ചിപ്പ് ചെയ്ത് ഗോളാക്കി.ബ്രസീൽ തീർത്തും കബളിപ്പിക്കപ്പെട്ട നിമിഷം.
പതിവായി രണ്ടാം പകുതിയിൽ ഇറങ്ങുന്ന ഡി മരിയ ഇക്കുറി ആദ്യംതന്നെ ഇറങ്ങുന്നു. ഡി മരിയയുടെ ഫിനിഷിംഗിനെ അവഗണിച്ച് മെസിക്ക് കത്രിക പൂട്ട് പണിയാൻ മെനക്കെട്ട ബ്രസീൽ പ്രതിരോധ നിരക്കാർ ഡി മരിയ അത്ര അപകടകാരിയായി മാറുമെന്ന് കരുതിയതേയില്ല. ആദ്യം പകുതിയിൽ മെസ്സിയെ മാർക്ക് ചെയ്ത് സമ്മർദ്ദത്തിലാക്കാമെന്ന് ബ്രസീലുകാർ മനസ്സിൽ കണ്ടപ്പോൾ അത് മാനത്ത് കണ്ടവരായി മാറി അർജന്റീന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here