സംഗീത സംവിധായകനും വയലിനിസ്റ്റുമായ മുരളി സിതാര (66) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 90-കളില്‍ നിരവധി സിനിമകള്‍ക്ക് ഈണം പകര്‍ന്നിട്ടുള്ള അദ്ദേഹം ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്പോസര്‍ ആയിരുന്നു.
1987-ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലെ എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മൃദംഗ വിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്റെ മകനായ മുരളി സിത്താരയ്ക്ക് സംഗീതപഠനത്തിന് അവസരമൊരുക്കിയത് ഗായകന്‍ യേശുദാസ് ആയിരുന്നു. പഠനശേഷം ഗാനമേള സംഘത്തോടൊപ്പം ചേര്‍ന്നതോടെ മുരളി സിത്താരയെന്ന പേര് സ്വീകരിച്ചു. തരംഗിണിയില്‍ വയലിനിസ്റ്റ് ആയിരിക്കെയാണ് സംഗീത സംവിധായകനാകുന്നത്.
ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്. 1991-ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു.
ആകാശവാണിയില്‍ ലളിതഗാനം, ഉദയഗീതം തുടങ്ങിയവ കൂടാതെ വിവിധ പരിപാടികള്‍ക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വി, കെ.ജയകുമാര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ തുടങ്ങിയവരുടെ രചനകള്‍ക്ക് ഇദ്ദേഹം സംഗീതം നല്‍കി. ഭാര്യ: ശോഭനകുമാരി. മക്കള്‍: മിഥുന്‍ മുരളി (കീബോര്‍ഡ് പ്രോഗ്രാമര്‍), വിപിന്‍. മരുമകള്‍: നീതു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here