മലയാളി യുവാവിനെ ദുരഭിമാനക്കൊല നടത്തിയ കേസിലെ പ്രതിക്ക് നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. രാജസ്ഥാൻ ഹൈക്കോടതി ഉത്തരവാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.വിചാരണ തുടരവെ പ്രതിക്ക് ജാമ്യം നൽകിയതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.
വിചാരണ വേഗത്തിലാക്കാൻ രാജസ്ഥാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. 2017 ലായിരുന്നു മലയാളിയായ അമിത് നായരെ ഗർഭിണിയായ ഭാര്യയുടെ വീട്ടുകാർ വെടിവെച്ച് കൊലപ്പെടുത്തിയത്.
പത്തനംതിട്ട സ്വദേശിയാ അമിത് നായകര ജയ്പൂരിലെ വീട്ടിലെത്തിയ സംഘമാണ് വെടിവച്ചു കൊന്നത്. അമിതിന്റെ ഭാര്യയുടെ സഹോദരൻ മുകേഷ് ചൗധരിയായിരുന്നു വെടിയുതിർത്തത്. കഴിഞ്ഞ വർഷം ഡിസംബറിൽ മുകേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതിനെ ചോദ്യം ചെയ്ത് മമത നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here