മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി മരിച്ചു. വെടിയേറ്റ് മരിച്ച അമ്പലപ്പാറ സ്വദേശി സജീറിന്‍റെ സുഹൃത്തായ മഹേഷ് ആണ് വൈകിട്ട് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് മരണം . സജീറിനെ വെടി വച്ച ശേഷം ഇയാൾ സുഹൃത്തിനെ വിവരം അറിയിച്ചിരുന്നു.
താനാണ് കൊല നടത്തിയതെന്നും വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് സാദിക്ക് എന്നയാളെയാണ് വിളിച്ചറിയിച്ചത്. പുഴയോരത്ത് നിന്നും അവശനിലയിൽ കണ്ടെത്തിയ മഹേഷിനെ പൊലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അമ്പലപ്പാറ ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫുക്രുദീനെയാണ് സുഹൃത്ത് മഹേഷ് വെടി വെച്ച് കൊന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയിലെ തോട്ടത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.
വിഷം കഴിച്ച് അവശനിലയിലായ മഹേഷിനെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
തോക്ക് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മഹേഷിനും, സജീറിനുമെതിരെ നേരത്തെ ലഹരി മരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here