സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത്. കാമുകനും പുതിയ കാമുകിയും ചേര്‍ന്ന് പഴയ കാമുകിയെ കൊലപ്പെടുത്തി. മൂവരും ചേര്‍ന്നുള്ള ലൈഗീംക ബന്ധത്തിനിടെയാണ് പുതിയ കാമുകിയുടെ സഹായത്താല്‍ പഴയകാമുകിയെ കാമുകന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകശേഷം മൃതദേഹം ആറ്റില്‍ കളയാനായി വള്ളത്തില്‍ കൊണ്ടു പോകുന്ന വഴി വള്ളം മറിയുകയും യുവതിയുടെ മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച് പ്രതികള്‍ മടങ്ങുകയുമായിരുന്നു.
പിന്നീട് കൈനകരി പള്ളാത്തുരുത്തി അരയൻതോട് പാലത്തിന് സമീപം ആറ്റിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. യുവതി ഏഴ് മാസം ഗര്‍ഭിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനീഷിന്‍റെ ഭാര്യ അനിതയാണ് (32) മരിച്ചത്. അനിതയുടെ കാമുകനെയും കാമുകിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ നിലമ്പൂര്‍ സ്വദേശി പ്രതിഷ്, രചന എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ കാമുകിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ മൊഴിനല്‍കി.
കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിന്നീട് വഞ്ചിയില്‍ കയറ്റി മൃതദേഹം പുഴയിലെറിയുകയായിരുന്നു.
ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയിൽ കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലെന്ന് പൊലീസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here