വാളയാർ പീഡന കേസിൽ സിബിഐ മൊഴിയെടുക്കൽ തുടരുന്നു. ഇന്നലെ വാളയാർ പെൺകുട്ടികളുടെ അമ്മയുടെയും അച്ഛൻ്റെയും മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു.
കേസ് ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച സിഐ പ്രേമാനന്ദകൃഷ്ണയുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. ഇനി സാക്ഷികളുടെയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താനുണ്ട്.
വാളയാർ പീഡന കേസിൽ മൊഴിയെടുക്കൽ ഇന്നും തുടരും. ഇതിന് പുറമെ റിമാൻ്റിൽ കഴിയുന്ന പ്രതികളായ വി മധു, ഷിബു എന്നിവരെ ചോദ്യം ചെയ്യും.
ജാമ്യത്തിൽ കഴിയുന്ന കുട്ടി മധു എന്ന എം മധുവിൻ്റെ ജാമ്യാപേക്ഷ റദ്ദാക്കാനും നടപടി സ്വീകരിക്കും. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിൽ ഡമ്മി പരീക്ഷണം നടത്താനും സിബിഐ ഒരുങ്ങുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here