വാളയാർ കേസിൽ സാക്ഷികളുടെയും പെൺകുട്ടികളുടെ രക്ഷിതാവിന്റെയും മൊഴിയെടുപ്പ് പൂർത്തിയായി. രാവിലെ 11ന് ആരംഭിച്ച മൊഴിയെടുക്കൽ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് പൂർത്തിയായത്.
വാളയാർ കേസ് തുടക്കത്തിൽ അന്വേഷിച്ചിരുന്ന പൊലീസിനെ കേന്ദ്രീകരിച്ചും സിബിഐ അന്വേഷണം നടത്തും. കൂടാതെ വരും ദിവസങ്ങളിൽ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിൽ വീണ്ടും പരിശോധന നടത്തും.
ഇന്നലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയെടുത്തിരുന്നു.സിബിഐ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അമ്മ പറഞ്ഞു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡി. വൈ. എസ് പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here