സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 52പൈസയാണ്. ഡീസലിന് 96രൂപ 47പൈസയായി.
അതേസമയം കേരളമുൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നൂറു കടന്നു. ഡീസൽ തൊണ്ണൂറ് രൂപയോട് അടുത്തിരിക്കുകയാണ്. മെയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വർധിച്ചത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചു എന്നു പറഞ്ഞാണ് ഇന്ധന വില ദിനംപ്രതി വർധിപ്പിക്കുന്നത്. എന്നാൽ അസംസ്കൃത എണ്ണയുടെ വില താഴേക്കു പോയ ഘട്ടത്തിൽ ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്.
തുടർച്ചയായ ഇന്ധന വർധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഇതോടെ സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. വിലവർധയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കേന്ദ്രം തീവെട്ടിക്കൊള്ള തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here