രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്‌ത് അവസാനത്തോടെ ഉണ്ടായേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷത മൂന്നാം തരംഗത്തിന് ഉണ്ടാകില്ല. എന്നാൽ, രോഗവ്യാപനം തടയാൻ ആൾക്കൂട്ടം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ഐസിഎംആർ എപ്പിഡെമോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് (ഇസിഡി) വിഭാഗം തലവൻ ഡോ. സമീറാൻ പാണ്ഡ ദേശീയ ചാനലിനോട് പ്രതികരിച്ചു.
അതേസമയം, രാജ്യത്തിന്റെ പല ഭാഗത്തും പെരുമാറ്റച്ചട്ടത്തിലുണ്ടാകുന്ന ലംഘനത്താൽ കൊവിഡ് കേസ് വീണ്ടും വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.
‘പരിശോധന, കണ്ടെത്തൽ, ചികിത്സ, വാക്‌സിനേഷൻ’ എന്ന പദ്ധതി കൃത്യമായി പിന്തുടർന്ന് രോഗവ്യാപനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആൾക്കൂട്ടമൊഴിവാക്കാൻ പ്രാദേശിക അധികൃതർക്ക് കർശന നിർദേശം നൽകണമെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ്‌ഭല്ലാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here