മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് സാധാരണ ജീവിതം ദു:സ്സഹമായി. വ്യാഴാഴ്ച രാത്രി മുതൽ നഗരത്തിൽ മിതവും ശക്തവുമായ മഴയാണ് അനുഭവപ്പെടുന്നത്.
ഇതോടെ നഗരത്തിലെ പ്രധാന റോഡുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. മുംബൈയിൽ മഴ ശക്തിപ്പെട്ടതോടെ വഡാല, കുർള, സയൺ, ബാന്ദ്ര, അന്ധേരി, സാന്താക്രൂസ് തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗതം താറുമാറായി.
പല ബസ്സുകളും വഴിതിരിച്ചു വിട്ടു. കുർള-വിദ്യാവിഹാർ ഭാഗത്ത് റെയിൽ പാളങ്ങൾ വെള്ളത്തിനടിയിലായത് ട്രെയിൻ ഗതാഗതത്തെയും നിശ്ചലമാക്കി.അടുത്ത 24 മണിക്കൂർ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും പേമാരി തുടരുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here