തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പൊലിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികൾ വനത്തിനുള്ളിൽ ഒളിച്ചതായി പൊലീസ് അറിയിച്ചു.
പട്രോളിംഗിനിടെ പുലർച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്.നെല്ലിക്കൽ കോളനിയിൽ കഞ്ചാവ് മാഫിയ ആക്രമണം നടത്തിയ വിവരം അറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി.
പ്രതികൾക്കായി നെടുമങ്ങാട്, കാട്ടാക്കട ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കഞ്ചാവ് മാഫിയയ്‌ക്കെതിരെ നെല്ലിക്കൽ കോളനിയിലെ ഒരാൾ മൊഴി കൊടുത്തുവെന്നതാണ് പ്രകോപനത്തിന് കാരണം. കോളനിയിൽ എത്തിയ മാഫിയ സംഘം വീടുകൾക്കു നേരെ ആക്രമണം നടത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടിയെന്നും കോളനി നിവാസികൾ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here