കൊടകര കുഴൽപ്പണകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി. നിഗൂഢമായ നിരവധി കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പണത്തിൻറെ ഉറവിടം, എത്തിച്ചത് എന്തിന് വേണ്ടി എന്നിവ കണ്ടെത്തണം. 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ് ഹൈക്കോടതിയുടെ നിർണായക പരാമർശം.
പ്രധാനപ്രതികളെ ഇനിയും കണ്ടെത്താനുണ്ട്. കവർച്ച മൂൻകൂട്ടി ആസൂത്രണം ചെയ്തതാണ്. 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് പരാതിക്കാരൻ വ്യക്തമാക്കിയത്. എന്നാൽ, അന്വേഷണത്തിൽ മൂന്നരക്കോടിയാണ് നഷ്ടമായതെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം സംഭവത്തിൻറെ നിഗൂഢത വർധിപ്പിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഈ മാസം 23ന് ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. കേസുമായി ബന്ധപ്പെട്ട് 19 ബി.ജെ.പി നേതാക്കളെയാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here