സ്പിരിറ്റ് മോഷണക്കേസ്; ട്രാവൻകൂർ ഷുഗേഴ്സിൽ  മദ്യനിർമ്മാണം പ്രതിസന്ധിയിൽ

സ്പിരിറ്റ് മോഷണ കേസിനു ശേഷം ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ  മദ്യനിർമ്മാണം പ്രതിസന്ധിയിൽ. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം ലിറ്റർ ബ്ലെൻഡ് ചെയ്ത സ്പിരിറ്റ് കെട്ടി കിടക്കുന്നു. സ്പിരിറ്റുമായി എത്തിയ ടാങ്കറുകളിൽ നിന്ന് ലോഡ് നീക്കം തടസപ്പെട്ടു.

സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം താളം തെറ്റിയ നിലയിലാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൻ്റെ പ്രവർത്തനം. നിലവിൽ ഇവിടെ നിന്ന് ജവാൻ റം ആണ്  ഉത്പാദിപ്പിച്ച് വരുന്നത്.

മോഷണ കേസിൽ മുൻ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതികളായ ഘട്ടത്തിൽ തന്നെ ലക്ഷകണക്കിന്   ബ്ലെൻഡ് ചെയ്ത സൂക്ഷിച്ച സ്പിരിറ്റ് കുപ്പികളിലാക്കി വിതരണത്തിനായി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് 1,24,000 ലിറ്റർ സ്പിരിറ്റുകൂടി ബ്ലെൻഡ് ചെയ്ത നിലയിലാക്കിയത്.

ഇവയുടെ ഉത്പാദനം നടക്കാനിരിക്കെയാണ് സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാൻ  അനുമതിയില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചത്. മറ്റ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഉദ്യോസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

ഓണവിപണി ലക്ഷ്യമിട്ട് ജവാൻ റമ്മിൻ്റെ വരവ് തടയാനായി  ഒരുവിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നാണ്   ജീവനക്കാരുടെ ആരോപണം. അതേ സമയം ,സ്പിരിറ്റുമായി കഴിഞ്ഞ  ദിവസം എത്തിയ 5 ടാങ്കറുകളിലെ ലോഡ് ഇറക്കിയിട്ടില്ല. കരാർ ജീവനക്കാരടക്കം  തൊഴിൽ പ്രതിസന്ധി നേരിടുകയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here