‘ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു’: എ വിജയരാഘവന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിനും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ സി പി എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം. അദ്ദേഹത്തിനുള്ള രാഷ്ട്രീയ താത്പര്യങ്ങള്‍ നോക്കേണ്ട കാര്യമില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് സമൂഹം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകക്ഷി യോഗം ചേര്‍ന്നാണ് സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ തീരുമാനമെടുത്തത്. മാറ്റങ്ങള്‍ വേണമെന്ന് കോടതിയാണ് ആവശ്യപ്പട്ടത്. എല്ലാവരോടും ആലോചിച്ച് ജനാധിപത്യപരമായാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. ജനവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രമിക്കേണ്ടത്. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന രീതിയില്‍ ആരും പ്രതികരണം നടത്തിക്കൂടാ. മുസ്ലിം ലീഗാണ് വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നത്. വിഷയം മറ്റൊരു രീതിയില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗും യു ഡി എഫും അധികാരത്തിലിരുന്നതാണ്. അന്ന് ഈ സംവിധാനം തുടര്‍ന്നുപോയി. സമൂഹത്തിന്റെ പൊതുസാഹചര്യത്തിന് വിധേയമായായിരുന്നു അത്. ഇന്ന് സാഹചര്യം മാറി. കോടതി നിലപാടെടുത്തു. അത് പ്രകാരമാണ് സര്‍ക്കാര്‍ നിലപാടെടുക്കുന്നത്. ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന വാദത്തിന് പ്രസക്തിയില്ല. യു ഡി എഫാണ് ഭരണത്തിലെങ്കിലും ഇതേ നിലപാട് തന്നെ സ്വീകരിച്ചേനെ. ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന എണ്ണത്തില്‍ കുറവ് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News