പ്രതീക്ഷയോടെ ഇന്ത്യൻ ഹോക്കി ടീം ഞായറാഴ്‌ച രാവിലെ ടോക്യോ നഗരത്തിൽ പറന്നിറങ്ങും. ശനിയാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കും അവിടുന്ന് ജപ്പാനിലേക്കുമാണ് യാത്ര.
എട്ട് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം. അഭിമാനത്തിന്റെ ഫീൽഡിലായിരുന്നു ഇന്ത്യ എന്നും പന്ത് ഉരുട്ടിയിരുന്നത്. എന്നാൽ 1980 ലെ മോസ്കൊ ഒളിംപിക്സിലെ സ്വർണ മെഡൽ നേട്ടത്തിന് ശേഷം ഇത് വരെ ഒരു മെഡൽ പോലും നേടാൻ കഴിയാത്തതിൽ നിരാശയുണ്ട്. ലോക റാങ്കിങ്ങിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. അതിനാൽ പ്രതീക്ഷകളും ഏറെയാണ്.
മലയാളിതാരം പി.ആര്‍. ശ്രീജേഷ് കാവല്‍ക്കാരനാകുന്ന പ്രതിരോധനിരയാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. ഗോള്‍ പോസ്റ്റിനു മുന്നില്‍ ശ്രീജേഷ് നില്‍ക്കുമ്പോൾ പ്രതിരോധത്തില്‍ ബിരേന്ദ്ര ലക്ര, രൂപീന്ദര്‍പാല്‍ സിങ്, സുരേന്ദര്‍ കുമാര്‍, അമിത് രോഹിഡാസ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് അണിനിരക്കുന്നത്. മധ്യനിരയ്ക്ക് ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നേതൃത്വം നല്‍കും. മുന്നേറ്റത്തില്‍ മന്‍ദീപ് സിങ്ങും ലളിത് കുമാറുമാണ് പ്രധാനികള്‍.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ 16 അംഗ ടീമിനൊപ്പം മൂന്ന് സ്റ്റാൻഡ് ബൈ കളിക്കാരെക്കൂടി ടീമിനൊപ്പം കൊണ്ട് പോകാൻ അനുമതിയുണ്ട്. ഇവരിൽ രണ്ട് പേർക്ക് ടീമിനൊപ്പം എപ്പോൾ വേണമെങ്കിലും ചേരാൻ അവസരമുണ്ട്. ഫലത്തിൽ ഓരോ കളിയിലും 18 അംഗ ടീമിന്റെ സേവനം ലഭ്യമാകും. ഗ്രഹാം റെയ്ഡാണ് ഇന്ത്യന്‍ ടീം പരിശീലകന്‍. പൂള്‍ എയില്‍ ഓസ്ട്രേലിയ, അര്‍ജന്റീന, സ്‌പെയിന്‍, ന്യൂസീലന്‍ഡ്, ജപ്പാന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here