മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്.പൊലീസ് അന്വേഷണം തുടങ്ങി.ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
കോഴിക്കോട് ഹൗസിങ്ങ് കോളനിയില്‍ സംഭവവുമായി ബന്ധപ്പെട്ട് പരിശോധന നടത്തി. 3 കോടി രൂപ വീതം ആവശ്യപ്പെട്ടാണ് കത്ത്. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊല്ലുമെന്നും ഭീഷണി കത്തിൽ പറയുന്നു.
കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മലാപ്പറമ്പ് ഹൗസിങ്ങ് കോളനിയിലെ ഓഫീസിലാണ് പരിശോധന നടന്നത് .സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് രണ്ടും, കസബ സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തു. കത്ത് അയച്ചത് വയനാട് ചുണ്ടയിൽ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here