ന്യൂനപക്ഷ വിഷയത്തിൽ മുസ്ലീംലീഗ് നിലപാട് ആത്മാർത്ഥതയില്ലാത്തതും ഇരട്ടത്താപ്പാണെന്നും തെളിയിയ്ക്കുന്ന രേഖകൾ പുറത്ത്.ജനസംഖ്യാനുപാതം 80:20 നിന്നും 60 :40 ആക്കണമെന്ന് മുസ്ലീംലീഗ് അംഗം ഉൾപ്പെട്ട ന്യൂനപക്ഷ കമ്മീഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു.
മുസ്ലിം ലീഗ് നോമിനി അഡ്വ. കെ പി മറിയുമ്മ അടക്കമുള്ളവരാണ് 60 :40 എന്ന ശുപാർശയിൽ ഒപ്പിട്ടിരിക്കുന്നത്. മുസ്ലിം വിഭാഗങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്ന ഈ ശുപാർശ മറച്ചുവെച്ചാണ് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് രംഗത്തു വന്നിരിക്കുന്നത്.
ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് 80: 20 എന്നാക്കിയ സർക്കാർ തീരുമാനത്തിനെതിരെ രാഷ്ട്രീയ ലാക്കോടെ രംഗത്തു വന്ന മുസ്ലീംലീഗിന്റെ നീക്കം ഇരട്ടത്താപ്പാണെന്ന് തെളിയിയ്ക്കുന്ന രേഖകളാണ് കൈരളി ന്യൂസ് പുറത്തു വിടുന്നത്.
കഴിഞ്ഞ യു ഡി എഫ് കാലത്ത് ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജനസംഖ്യാനുപാതികമായി 80: 20 എന്നത് മാറ്റി,60 :40 ആക്കണമെന്ന് ശുപാർശ നൽകിയ രേഖകളാണ് പുറത്തു വിടുന്നത്.
2016 ജൂൺ 8 ന് കമ്മീഷൻ നൽകിയ ശുപാർശയിലാണ് ജനസംഖ്യാനുപാതം 80: 20 ൽ നിന്നും 60 :40 ആക്കണമെന്ന് ശുപാർശ നൽകിയത്.കോൺഗ്രസ് നോമിനിയായ കമ്മീഷൻ ചെയർമാൻ അഡ്വ. എം വീരാൻകുട്ടിയും മുസ്ലീം ലീഗ് നോമിനിയായ അഡ്വ കെ പി മറിയുമ്മയും കേരളാ കോൺഗ്രസ് നോമിനി അഡ്വ. വിവി ജോഷിയും ഒപ്പിട്ട് സർക്കാരിന് സമർപ്പിച്ച ശുപാർശയാണിത്.
ഇത്തരത്തിൽ മുസ്ലീംലീഗ് പ്രതിനിധി തന്നെ ജനസംഖ്യാനുപാതം 80: 20 ൽ നിന്നും 60 :40 ആക്കാൻ ശുപാർശ ചെയ്തത് മറച്ചു വച്ചാണ് സർക്കാരിന്റെ 80: 20 എന്ന തീരുമാനത്തിനെതിരെ രംഗത്തു വരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here