അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം സംസ്കരിച്ചു. ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ ഖബറിസ്ഥാനിൽ രാത്രി പത്തു മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ ദില്ലിയിൽ എത്തിക്കുകയായിരുന്നു. ഏട്ട് മണിയോടെ മൃതദേഹം ജാമിയ നഗറിലെ വീട്ടിൽ എത്തിച്ചിരുന്നു. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയായ ശേഷമാണ് ജാമിയ മിലിയ ഖബറിസ്ഥാനിൽ സംസ്കാരം നടന്നത്. സംസ്കാര ചടങ്ങിൽ വൻ ജനവലിയാണ് പങ്കെടുത്തത്.
ഡാനിഷ് പഠനം പൂർത്തിയാക്കിയ ജാമിയ മിലിയ സർവകലാശാലയിലെ ഖബറിസ്ഥാനിൽ തന്നെ സംസ്കരിക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ജാമിയയിൽ മൃതദേഹം സംസ്കരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here