ചൈനയിൽ മങ്കി ബി വൈറസ്(ബി വി) രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന 53കാരനായ മൃഗഡോക്ടറാണ് രോഗം ബാധിച്ച് മരിച്ചത്. മരണം ആശങ്കയോടെയാണ് ചൈനീസ് അധികൃതർ കാണുന്നത്.
ചത്ത രണ്ട് കുരങ്ങുകളിൽ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദുരൂഹ സാഹചര്യത്തിൽ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം ഇദ്ദേഹം നടത്തിയിരുന്നു. ഡോക്ടർക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. പിന്നാലെ ശക്തമായ പനിയും ബാധിച്ചു. നിരവധി ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ നേടിയിരുന്നുവെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നില്ല.
മെയ് 27നാണ് അദ്ദേഹം മരിച്ചത്. ആദ്യമായാണ് ഈ വൈറസ് മനുഷ്യനിൽ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിലിൽ തന്നെ ഇദ്ദേഹത്തിൽ നിന്ന് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരുന്നു. മങ്കി വൈറസ് ബാധിച്ചുവെന്ന് അന്ന് തന്നെ മനസിലായിരുന്നു. അതേസമയം രോഗിയുമായി പ്രാഥമിക സമ്പർക്കമുള്ളവരുടെ സാമ്പിളുകളും പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു ഫലം.
അതേസമയം യു എസിലെ ടെക്സാസിൽ മങ്കി വൈറസ് ബാധിച്ച ഒരാളെ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. നൈജീരിയയിൽ നിന്ന് യു എസിലേക്ക് എത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരെ കണ്ടെത്തി നിർദ്ദേശങ്ങൾ കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here