കൊല്ലം പത്തനാപുരം കുന്നിക്കോട് വീട്ടമ്മയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കുന്നിക്കോട് സ്വദേശി ജയ മരിച്ചത് ഭര്‍തൃപീഡനമൂലെന്നും ബന്ധുക്കളുടെ ആരോപണം. അതേസമയം, ജയയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് കുന്നിക്കോട് വിളക്കുടി സ്വദേശിനി ജയയെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. റയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ് ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങിയ ശേഷം ജയ ശുചിമുറിയിൽ കയറുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ജയ പുറത്തിറങ്ങാത്തതിനെ തുടർന്ന് കുട്ടികൾ ബഹളം വെച്ചു. സമീപവാസികൾ വാതിൽ തകർത്ത് പരിശോധിച്ചപ്പോൾ ശുചിമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കനായില്ല.
ഭർത്താവ് ജോമോനും ഭർതൃമാതാവും ജയയുമായി പ്രശ്നങ്ങളുണ്ടാക്കുക പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭർതൃപീഡനത്തെ തുടർന്നുണ്ടായ കൊലപാതകമാണ് ജയയുടേതെന്ന് ബന്ധു ബിൻസി ആരോപിച്ചു.
ജയയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോമോനെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here