നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂർ കോൺഗ്രസ് പിളർപ്പിലേക്ക്. പഞ്ചാബ് പിസിസി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം ഉൾപ്പടെ എട്ട് എംഎൽഎമാർ കോൺഗ്രസിൽ നിന്നും രാജി വെച്ചു. ഇവർ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ഗോവിന്ദാസ് കൊന്ദോജം.
കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് ഗോവിന്ദാസ് മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ചുമതല ഏറ്റെടുത്തത്. ഗോവിന്ദാസ് കൊന്ദോജം ഉൾപ്പടെ 8 കോൺഗ്രസ് എംഎൽഎമാരാണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്.
ഇന്ന് വൈകിട്ടോടെ ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മുന്‍ മന്ത്രിയായ ഗോവിന്ദാസ് കോന്തോജം ബിഷ്ണുപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 6 തവണ എംഎല്‍എയും സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പും ആയിരുന്നു.
രണ്ടായിരത്തി പതിനേഴിൽ 28 എം എൽ മാർ ഉണ്ടായിരുന്ന കോൺഗ്രസായിരുന്നു മണിപ്പൂർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.
അറുപതംഗ മണിപ്പൂർ നിയമസഭയിൽ 36 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി ഭരണം നേടിയത്. 21 എം എൽ എ മാർ മാത്രമുണ്ടായിരുന്ന ബി ജെ പിക്ക് ഭരണം നേടാനായി പ്രാദേശിക പാർട്ടികളും പിന്തുണ നൽകി. ഇതേ തുടർന്നുണ്ടായ ഭിന്നതയാണ് മണിപ്പൂർ പിസിസിയിൽ അംഗങ്ങളുടെ ബി ജെ പി യിലേക്കുള്ള കൊഴിഞ്ഞു പോക്കിന് തുടക്കം കുറിച്ചത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനെ പിളർത്തി കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് കൊണ്ട് വരാനുള്ള ശ്രമം ബിജെപി തുടരുകയാണ് മണിപ്പൂരിൽ. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയ്ക്കു പിന്നാലെ മണിപ്പൂര്‍ കോണ്‍ഗ്രസിലും പ്രതിസന്ധി മൂര്‍ച്ഛിച്ചത് ദേശീയ നേതൃത്വത്തിനു തലവേദന വര്‍ധിപ്പിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here