കൊച്ചിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയ്ക്കും പിതാവിനും ക്രൂര മർദ്ദനം.യുവതിയുടെ ഭർത്താവ് ജിബ്സൺ പീറ്ററിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി.ജിബ്സൺ തന്നെ ക്രൂരമായി മർദ്ദിക്കുകയും പട്ടിണിയ്ക്കിട്ടതായും യുവതി വെളിപ്പെടുത്തി.ജിബ്സനും ഇയാളുടെ പിതാവും ചേർന്ന് തന്നെ മർദ്ദിച്ച് കാലൊടിച്ചതായി യുവതിയുടെ പിതാവും വെളിപ്പെടുത്തി.കൈരളി വാർത്തയിലൂടെ സംഭവമറിഞ്ഞ വനിതാ കമ്മീഷൻ കേസെടുത്തു.
ചളിക്കവട്ടം സ്വദേശിനിയായ യുവതിയും പിതാവുമാണ് ക്രൂര മർദനത്തിനിരയായത്.ജിബ്സനുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ജിബ്സൻ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു. പല ദിവസങ്ങളിലും പട്ടിണിക്കിട്ടതായും യുവതി വെളിപ്പെടുത്തി.
ഭർതൃവീട്ടിലെ പ്രശ്നങ്ങൾ അറിഞ്ഞതിനെത്തുടർന്ന് ഇവിടെയെത്തിയ യുവതിയുടെ പിതാവിനെ ജിബ്സൺ ക്രൂരമായി മർദ്ദിച്ച് കാലൊടിച്ചു.ജിബ്സനും ഇയാളുടെ പിതാവും ചേർന്നാണ് തന്നെ മർദിച്ചതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു
പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സി സി പി യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.അതേ സമയം കൈരളി വാർത്തയിലൂടെ സംഭവത്തെക്കുറിച്ചറിഞ്ഞ വനിതാ കമ്മീഷൻ കേസെടുത്തു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും വനിതാ കമ്മീഷൻ നിർദേശം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here