ആരാധനാലയങ്ങൾക്കായി ദേശീയ പാതകളുടെ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി.വികസന പദ്ധതികൾക്കായി നിസ്സാര കാര്യങ്ങളുടെ പേരിൽ എൻ.എച്ച് സ്ഥലമെടുപ്പിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതിയ്ക്ക് മുന്നിലെത്തിയ ഹര്‍ജികൾ തള്ളിക്കൊണ്ടായിരുന്നു ഈ പ്രഖ്യാപനം.വികസനത്തിനായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും.രാജ്യത്തിന്റെ പുരോഗതിയ്ക്ക് എൻ.എച്ച് വികസനം അത്യന്താപേക്ഷിതമെന്നായിരുന്നു കോടതിയുടെ അഭിപ്രായം.
എൻ.എച്ച്-66 മായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിനെതിരെ കൊല്ലം ജില്ലയിൽ നിന്നും ചിലർ ഹര്‍ജിയുമായി രംഗത്തെത്തിയിരുന്നു. ദേശീയപാത അലൈൻമെന്റ് മാറ്റണമെന്നും സ്ഥലമേറ്റെടുക്കുന്നത് നിർത്തിവെയ്ക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
സ്ഥലമേറ്റെടുപ്പിൽ തങ്ങളുടെ കുടുംബപരമായ സ്വത്തുക്കൾ മാത്രമല്ല പല ആരാധനാലയങ്ങളും തകർക്കപ്പെടുമെന്നും അതിനാൽ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.എന്നാൽ ഈ ആവശ്യങ്ങൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here