കുണ്ടറ പീഡന കേസ് പിന്‍വലിക്കാന്‍ എന്‍ സി പിക്ക് മുന്നില്‍ ഡിമാന്‍ഡുകള്‍ വച്ച് പരാതിക്കാരിയുടെ പിതാവ്; ശബ്ദരേഖ പുറത്ത്

കുണ്ടറ പീഡന കേസ് പിന്‍വലിക്കാന്‍ എന്‍ സി പിക്ക് മുന്നില്‍ ഡിമാന്‍ഡുകള്‍ വെച്ച കുണ്ടറ പരാതിക്കാരിയുടെ പിതാവിന്റെ ശബ്ദരേഖ പുറത്ത്. എന്‍ സി പി നേതാവ് അഡ്വ. വര്‍ക്കല രവികുമാറും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ശബ്ദരേഖ തന്റേതെന്ന് സ്ഥിരീകരിച്ച പിതാവ് ഒത്തുതീര്‍പ്പിന് ആരും സമീപിക്കാതിരിക്കാനാണ് താന്‍ ഡിമാന്റ് വെച്ചതെന്നും കൈരളി ന്യൂസിനോട് പറഞ്ഞു.

പത്മാകരന്‍ ക്രിയേറ്റ് ചെയ്ത കേസിലാണ് താനും മകനും ജയിലില്‍ പോയതെന്നും, തനിക്കും മക്കള്‍ക്കും എതിരായ കേസ് പിന്‍വലിച്ചാല്‍ പരാതി പിന്‍വലിക്കാന്‍ ബി ജെ പിക്കാരുടെയും മകളുടെയും കാലുപിടിക്കാമെന്നുമാണ് യുവതിയുടെ പിതാവ് സന്ധി സംഭാഷണത്തില്‍ കേസ് ഒത്ത് തീര്‍ക്കാന്‍ മുന്നോട്ടുവെച്ച ഫോര്‍മുല. താനും വര്‍ക്കല ഹരികുമാറും തമ്മില്‍ സംസാരിച്ചെന്നു സ്ഥിരീകരിച്ച യുവതിയുടെ പിതാവ്, ഒത്തുതീര്‍പ്പിന് തന്നെ ആരും സമീപിക്കാതിരിക്കാനാണ് കേസ് പിന്‍വലിക്കണമെന്ന ഡിമാന്റ് വെച്ചതെന്നും കൈരളി ന്യൂസിനോട് പറഞ്ഞ് തടിയൂരി.

പീഡന കേസ് പിന്‍വലിക്കാന്‍ എന്‍ സി പിക്ക് മുന്നില്‍ ഡിമാന്‍ഡുകള്‍ വെച്ച കുണ്ടറ പരാതിക്കാരിയുടെ പിതാവിന്റെ ശബ്ദരേഖ പുറത്തായതോടെ പരാതികാരിയും ബി ജെ പി നേതൃത്വവും വെട്ടിലായി. യുവതിയുടേത് വ്യാജ പരാതിയാണെന്നു കാട്ടി പത്മാകരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചെന്നു മാത്രമല്ല താന്‍ നുണ പരിശോധനക്കു വിധേയമാകാന്‍ തയാറാണെന്നും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News