അന്നത്തെ കണ്ണുനീരിന് മറുപടി; രാജ്യത്തിന്റെ അഭിമാനം കൈകളിലേന്തി മീര ബായ് ചാനു

ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം വെയ്റ്റ് ലിഫ്റ്റിൽ മീരബായ് ചാനു എന്ന ഇരുപത്തിയാറുകാരി നേടിയത് വെള്ളി. ഇന്ത്യയുടെ അഭിമാനം എടുത്തുയർത്തിയ പെൺകുട്ടി മീര ബായ് ചാനു.

 2016  റിയോ ഒളിമ്പിക്‌സിൽ ഇതേ പേര് നമ്മൾ കേട്ടിട്ടുണ്ട്.കണ്ണുനീർ വീഴ്ത്തിയ മീര ബായ് ചാനു എന്ന പെൺകുട്ടിയെപ്പറ്റിയുള്ള വാർത്തയായിരുന്നു അത്. നാല്പത്തെട്ട്‍ കിലോ ഭാരോദ്വഹന മത്സരം. ആറു ശ്രമങ്ങളില്‍ ഒരെണ്ണം മാത്രമായിരുന്നു അന്ന് മീര ബായ് ചാനുവിന് ഉയര്‍ത്താന്‍ കഴിഞ്ഞത്. അന്ന്  തല കുനിച്ച്,സങ്കടത്തോടെ വിതുമ്പികൊണ്ട് നടന്നുപോകുന്ന മീരബായ് ചാനു  വാർത്തയായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യയുടെ അഭിമാനമായി,രാജ്യത്തെ  ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിച്ച കായികതാരമാണ് ഈ മണിപ്പൂർകാരി.

ഭാരോദ്വഹനത്തിൽ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീര ബായ് ചാനു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്സ് ‌ ഭാരോദ്വഹനത്തിൽ വീണ്ടും ഒരു ഇന്ത്യന്‍ വനിത പേരെഴുതുന്നത്.

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് മീര ബായ് ചാനു  ഇന്ത്യക്ക് ടോക്കിയോയിലെ ആദ്യ മെഡൽ സമ്മാനിച്ചത്. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി മീര ബായ് ചാനു .

മണിപ്പൂരിലെ സാധാരണ കുടുംബത്തിലായിരുന്നു മീര ബായ് ചാനുവിന്റെ ജനനം. വിറക് ശേഖരിക്കാന്‍ ചേട്ടനോടൊപ്പം പോയ മീരാബായി ചാനു, ചേട്ടൻ  ചുമന്നതിനേക്കാള്‍ ഭാരമുള്ള വിറക് കെട്ട് അനായാസം എടുത്ത് പൊക്കുന്നത് വീട്ടുകാരെ ചിന്തിപ്പിച്ചു. ഒരു താരം അവിടെ ജനിക്കുകയായിരുന്നു എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍  മീരബായ് ചാനു റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട് . സ്‌നാച്ചില്‍ 79 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 90 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്.

ഗ്‌ളാസ്‌ഗോയില്‍ 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേട്ടവും കുറിച്ചിട്ടുണ്ട്. ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരബായ് ചാനു. കർണ്ണം മല്ലേശ്വരിയാണ് ഇതിനു മുന്നേ വെങ്കല മെഡൽ നേടിയിട്ടുള്ളത്. 2000ൽ നടന്ന സിഡ്‌നി ഒളിമ്പിക്സിൽ ആയിരുന്നു അത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News