പന്തളത്ത് കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തി പ്ലേഗ് പുഴുവിന്റെ വിളയാട്ടം. വന്‍ തോതില്‍ കൃഷിക്ക് നാശം വിതച്ചാണ് പ്ലേഗ് പുഴുവിന്റെ ശല്യം.
തോട്ടമേഖലകളില്‍ കണ്ടു വരുന്ന ‘ട്രയാക്കോളാ പ്ലേഗ്യാറ്റ’ എന്ന പ്ലേഗ് പുഴുവിന്റെ ശല്യമാണ് പന്തളം തെക്കേക്കര പഞ്ചായത്തിന് തലവേദനയാകുന്നത്.
മുന്‍പ് എറണാകുളം ജില്ലയിൽ പ്ലേഗ് പുഴുവിന്റെ ശല്യം കണ്ടെത്തിയിരുന്നൈങ്കിലും പത്തനംതിട്ട ജില്ലയിൽ ഇത് ആദ്യമായാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
റബ്ബറിന്റെ ആവരണവിളയായ തോട്ടപ്പയറിലാണ് ഇവ വ്യാപകമായി ഉണ്ടാകുന്നത്. വാഴ, മരച്ചീനി, ചേന, ചേമ്പ്, പച്ചക്കറി, പയർ വർഗങ്ങൾ, കറിവേപ്പില, പേര, ഓർക്കിഡുൾ എന്നിങ്ങനെ മിക്ക വിളകള്‍ക്കും പ്ലേഗ് പുഴു ഭീഷണിയാണ്.
ചെടികളുടെ ഇല, പൂവ്, കായ്കൾ എന്നിവയെല്ലാം തിന്നു വിളകളെ പൂർണമായും ഇവ നശിപ്പിക്കും. പ്ലേഗ് പുഴു മനുഷ്യനെയോ മൃഗങ്ങളെയോ നേരിട്ടു ബാധിക്കില്ലെന്ന് കാർഷിക മേഖലയിലുള്ളവർ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here