ടോക്കിയോ ഒളിംപിക്‌സിൽ ഷൂട്ടിങ്ങിൽ ഉണ്ടായ നിരാശയിൽ നിന്ന് ഇന്ത്യയ്ക്ക് അൽപ്പം ആശ്വാസം നൽകി ബാഡ്മിന്റൺ താരം പി വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രയേലിന്റെ പൊലികാർപോവയെയാണ് പി വി സിന്ധു തോൽ്പ്പിച്ചത്.
ആദ്യ റൗണ്ടിൽ 21-7, 21-10 എന്ന സ്‌കോറിനാണ് പൊലികാർപോവയെ പി വി സിന്ധു തോൽപ്പിച്ചത്. നേരത്തെ ഒളിംപിക്സിന്‍റെ മൂന്നാം ദിവസത്തിൽ ഷൂട്ടിങ്ങിൽ വനിതകളുടെ വിഭാഗത്തിൽ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇരുവർക്കും ഫൈനലിൽ യോഗ്യത നേടാൻ സാധിച്ചില്ല. മത്സരത്തിനിടെ പിസ്റ്റൾ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കർ രണ്ടിനത്തിൽ കൂടി മത്സരിക്കും.
യോഗ്യതാ റൗണ്ടിൽ 575 പോയന്റോടെ 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. യശ്വസിനി സിങ് ദേശ്വാൾ 574 പോയന്റോടെ 13-ാം സ്ഥാനത്തെത്തി. 587 പോയന്റുമായി യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാൻസിൻ ഒന്നാമതെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here