ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ രണ്ടുയുവാക്കള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. മാലിന്യടാങ്കില്‍ ഇറങ്ങിയ മറ്റുരണ്ടുപേര്‍ ഗുരുതരാവസ്ഥയിലായി ആശുപത്രിയിലാണ്.

നോയിഡ സെക്ടര്‍ ആറിലാണ് നാടിനെ നടുക്കിയ സംഭവം. സന്ദീപ് (22), വിശാല്‍ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്. പന്തെടുക്കാന്‍ ഒന്നിനുപുറകെ ഒന്നായി നാലുപേരും ടാങ്കില്‍ ഇറങ്ങുകയായിരുന്നു.

ജല്‍ നിഗം ഓപ്പറേറ്റര്‍ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കള്‍ അത് അനുസരിച്ചിരുന്നില്ല. ജല്‍ നിഗം ഓപ്പറേറ്ററും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും പുറത്തെടുത്ത് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നു.

വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here