ആലപ്പുഴ വള്ളിക്കുന്നത്ത് നവവധു സുചിത്ര (19) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുചിത്രയുടെ ഭർത്താവിൻ്റെ പിതാവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി ഭവനത്തിൽ ഉത്തമൻ ,ഭാര്യ സുലോചന എന്നിവരെയാണ് ചെങ്ങന്നൂർ ഡി വൈ എസ് പി അറസ്റ്റ് ചെയ്തത്.
വള്ളികുന്നം ആറാം വാർഡിൽ ലക്ഷ്‌മി ഭവനിൽ സൈനികനായ വിഷ്‌ണുവിന്റെ ഭാര്യ സുചിത്ര ആണ് മരിച്ചത്.ജൂൺ 22 ന് വീട്ടിലെ കിടപ്പുമുറിയിലാണ് സുചിത്രയെ മരിച്ച നിലയിൽ കണ്ടത്. വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ആത്മഹത്യയിലേക്ക് നയിച്ചത് 10 ലക്ഷം രൂപ ചോദിച്ച് ഭർത്താവിന്റെ മാതാപിതാക്കൾ നടത്തിയ മാനസിക പീഡനം ആണെന്ന് പൊലീസ് അറിയിച്ചു. മൂന്നു മാസം മുമ്പാണ് വിഷ്ണുവും സുചിത്രയും വിവാഹിതരായത്.
കൃഷ്ണപുരം കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിൽ -സുനിത ദമ്പതിമാരുടെ മകളാണ് സുചിത്ര. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here