നീണ്ട ഇടവേളകള്‍ക്ക് ശേഷം പഞ്ചാബില്‍ സ്‌കൂളുകള്‍ തുറന്നു

നീണ്ട ഇടവേളകള്‍ക്ക് ശേഷം പഞ്ചാബില്‍ സ്‌കൂളുകള്‍  തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ആരംഭിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനെടുത്ത അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളുകളില്‍ ഹാജരാകാന്‍ അനുവദിച്ചത്.

സാമൂഹിക അകലം പാലിച്ചാണ് കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രക്ഷകര്‍ത്താക്കളുടെ സമ്മതപത്രത്തോടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ക്ലാസുകള്‍ നടത്തിയത്. സ്‌കൂളുകള്‍ തുറന്നെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്.

മാസ്‌ക് ധരിക്കുന്നതും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിങ് നടത്തുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ നാല് മാസത്തിന് ശേഷമാണ് തുറന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസര്‍ നല്‍കിയിരുന്നു.

കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായാല്‍ ഓഗസ്റ്റ് 2 മുതല്‍ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News