രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും; ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദ്ദനത്തിനിരയായ യുവാവ്

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ യുവാവ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംപിയെ സനൂഫ് വെല്ലുവിളിച്ചു. ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത് രമ്യഹരിദാസ് എംപിയാണെന്നും ഇവര്‍ക്കെതിരെ കൂടി കേസെടുക്കണമെന്നും സനൂഫ് ആവശ്യപ്പെട്ടു. യുവാവിന്‍റെ പരാതിയില്‍ വിടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ ലംഘനം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ രമ്യഹരിദാസ് എംപി വ്യാജ പ്രചാരണം നടത്തി അപമാനിക്കുകയാണ്. കൈയ്യില്‍ കയറി പിടിച്ചു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ രമ്യഹരിദാസ് തയ്യാറാവണം. ഇല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് സനൂപ് ആവശ്യപ്പെടുന്നു.

ജനപ്രതിനിധിയെന്ന നിലയിലുള്ള അവകാശങ്ങളും സ്ത്രീ സുരക്ഷ നിയമവുമെല്ലാം ദുരുപയോഗം ചെയ്യുകയാണ് രമ്യഹരിദാസ് ചെയ്യുന്നത്. തന്‍റെ കൈയ്യില്‍ എല്ലാ കാര്യങ്ങളും വ്യക്തമാകുന്ന വീഡിയോ ഉള്ളതിനാലാണ് രക്ഷപ്പെട്ടത്. കള്ളപ്രചാരണങ്ങള്‍ ജീവിതത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സനൂഫ് പറഞ്ഞു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ തട്ടിയെടുക്കാന്‍ രമ്യ ഹരിദാസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാളയം പ്രദീപും വിടി ബല്‍റാമുമെല്ലാം ചേര്‍ന്ന് പിന്തുടര്‍ന്ന് ആക്രമിച്ചത്. രമ്യ ഹരിദാസിനെതിരെ പരാതിയും മൊ‍ഴിയും നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. തന്നെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത രമ്യ ഹരിദാസിനെതിരെ കേസെടുക്കണം.

ഇപ്പോ‍ഴും തനിക്ക് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും സനൂഫ് പറഞ്ഞു. കല്‍മണ്ഡപം സ്വദേശിയായ സനൂഫിന്‍റെ പരാതിയില്‍ വിടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിലവില്‍ കസബ പോലീസ് കേസെടുത്തിട്ടുണ്ട്.

കൈയ്യേറ്റം ചെയ്യല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. രമ്യ ഹരിദാസ് ഉന്നയിച്ച ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് വ്യക്തമായിട്ടുണ്ട്. യുവാവിനെ മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഹോട്ടലിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News