സെല്‍വമാരി ടീച്ചറിന് സമഗ്ര ശിക്ഷാ കേരളയുടെ ആദരം

കുമളിക്കടുത്ത് ചോറ്റുപാറയില്‍ എസ്റ്റേറ്റ് തൊഴിലാളി കുടുംബത്തില്‍ നിന്നും പ്രതിസന്ധികളും ഇല്ലായ്മകളും തരണം ചെയ്തു വിജയം നേടിയ സെല്‍വമാരിയെ ആദരിച്ചു. തോട്ടം തൊഴിലാളിയായ അമ്മയുടെയും അമ്മുമ്മയുടെയും തണലിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചോറ്റുപാറ ജി എല്‍ പി സ്‌കൂള്‍, മുരിക്കടി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തമിഴ്‌നാട്ടില്‍ പ്ലസ് ടു വരെ പഠിച്ചു. തുടര്‍ന്ന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ബി എസ് സിയിലും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം എസ് സിയിലും മികച്ച വിജയം നേടി. പി എച്ച് ഡിക്ക് യോഗ്യത ലഭിച്ചു. രണ്ടുവര്‍ഷമായി പഠനം തുടരുന്നു. കണക്കാണ് ഐഛിക വിഷയം. അവധിക്കാലങ്ങളില്‍ വീട്ടില്‍ വരുമ്പോഴെല്ലാം അമ്മൂമ്മയ്‌ക്കൊപ്പം ഏലം എസ്റ്റേറ്റില്‍ കൂലിവേലയ്ക്ക് പോയിരുന്നു.

എസ്റ്റേറ്റിലെ കൂലിപ്പണിയില്‍നിന്ന് പണം കണ്ടെത്തി വിദ്യാഭ്യാസം നടത്തിവരുകയും ഹൈസ്‌കൂള്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത സെല്‍വമാരി ടീച്ചറെ സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ പൊന്നാടയും ഫലകവും നല്‍കിയാണ് ആദരിച്ചത്. ജോലി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും സിവില്‍ സര്‍വീസ് പരീക്ഷയാണ് അടുത്ത ലക്ഷ്യമെന്നും സെല്‍വമാരി ടീച്ചര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here