ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. തുടർന്ന് പാലം ഒലിച്ചുപോയി. ആളപായമില്ല. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിലാണ് വീണ്ടും മിന്നൽ പ്രളയം ഉണ്ടായത്. പാലം ഒലിച്ചു പോയതിനെ തുടർന്ന് ജില്ലാഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മേഖലയിൽ 6 പാലങ്ങൾ മഴക്കെടുതിയിൽ നശിച്ചു.
ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയത്തിലും മേഘസ്ഫോടനത്തിലുമായി ഇന്നലെ 22 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ് . അടുത്ത 48 മണിക്കൂർ ഹിമാലയൻ മേഖലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here