ആറന്മുളയിൽ 13 കാരിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പീഡനവാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം വെളിപ്പെട്ടത്.
കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിൻ, ഇയാളുടെ സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ഇവരുടെ ഒപ്പമായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. ടിപ്പർ ലോറി ഡ്രൈവറാണ് അമ്മയുടെ കാമുകൻ.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. നാൽക്കാലിക്കൽ സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ അറന്മുള പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിനിടെ പിറ്റേന്ന് തന്നെ പതിമൂന്നുകാരി വീട്ടിൽ മടങ്ങി എത്തുകയും ചെയ്തു. പഞ്ചായത്തംഗം ഈ വിവരം പൊലീസിൽ അറിയിച്ചു.
പൊലീസെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനത്തിനിരയായി വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. വൈദ്യ പരിശോധനയിലും ഉത് തെളിഞ്ഞിട്ടുണ്ട്.
അമ്മയുടെ പരിചയത്തിലുള്ള ലോറി ഡ്രൈവറും മറ്റൊരാളും ചേർന്ന് തന്നെ ബൈക്കിൽ കയറ്റി കൊണ്ടു പോയി. പലയിടങ്ങളിലും വച്ച തന്നെ പീഡിനത്തിനിരയാക്കിയതെന്നുമാണ് പെൺകുട്ടിയുടെ മൊഴി.
സംഭവത്തിൽ അമ്മയുടെ പങ്കു കൂടി പൊലീസ് അന്വേഷിച്ചു വരുകയാണ്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന അമ്മയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ പ്രത്യേക കേന്ദ്രത്തിലാണ് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. അതേ സമയം,
സർക്കാരിൻ്റെ സംരക്ഷണ കേന്ദ്രത്തിലുള്ള പെൺകുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here