കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ജൂൺ പത്തിനായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാർച്ചിലാണ് മാർട്ടിനൊപ്പം താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനിയായ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന യുവതി ശരീരത്തിൽ ഗുരുതര പരുക്കുകളുമായി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെട്ടത്.
തുടര്‍ന്ന് പൊലീസിൽ പരാതി നൽകി. യുവതിയുടെ ശരീരത്തിലേറ്റ പരുക്കുകൾ വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊള്ളലേറ്റതും മർദനമേറ്റതിന്റെ പാടുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here