കൊച്ചിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെയും പിതാവിനെയും മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പച്ചാളം സ്വദേശി ജിബ്സണ്‍,ഇയാളുടെ പിതാവ് പീറ്റര്‍ എന്നിവരെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ചളിക്കവട്ടം സ്വദേശിനിയായ യുവതിയെയും പിതാവിനെയും മര്‍ദിച്ച ജിബ്സണ്‍,ഇയാളുടെ പിതാവ് പീറ്റര്‍ എന്നിവരെയാണ് കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനത്തിന് പൊ ലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും.
ജിബ്സന്‍റെ മാതാവിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.കൂടുതല്‍ അന്വേഷണത്തിന് ശേഷമായിരിക്കും മാതാവിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് സെന്‍ട്രല്‍ എ സി പി കെ ലാല്‍ജി പറഞ്ഞു.
ജിബ്സനുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ജിബ്സൻ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.ചില ദിവസങ്ങളില്‍ പട്ടിണിക്കിട്ടതായും യുവതി പറഞ്ഞിരുന്നു.
ഭർതൃവീട്ടിലെ പ്രശ്നങ്ങൾ അറിഞ്ഞതിനെത്തുടർന്ന് അവിടെയെത്തിയ യുവതിയുടെ പിതാവിനെ ജിബ്സൺ ക്രൂരമായി മർദിച്ച് കാലൊടിക്കുകയും ചെയ്തിരുന്നു.ജിബ്സനും ഇയാളുടെ പിതാവും ചേർന്നാണ് തന്നെ മർദിച്ചതെന്ന് യുവതിയുടെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here