കോതമംഗലത്ത് ഡെന്‍റല്‍ വിദ്യാര്‍ത്ഥിനി മാനസ കൊല്ലപ്പെട്ട കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രഖിലിന്‍റെ സുഹൃത്ത്. രഖിലും മാനസയും തമ്മിൽ പ്രണയം തന്നെയായിരുന്നുവെന്നും രഖിലിന്‍റെ സുഹൃത്ത് ആദിത്യൻ വെളിപ്പെടുത്തി.
ഒരു വർഷം മുൻപാണ് ഇരുവരും തമ്മില്‍ പ്രണയം തുടങ്ങിയത്. മാനസയെ കാണാൻ വേണ്ടി മാത്രമാണ് രഖില്‍ കോതമംഗലത്ത് പോയതെന്നും രഖിലിന് എറണാകുളത്ത് ജോലി ഉണ്ടായിരുന്നില്ലെന്നും ആദിത്യൻ മൊഴി നല്‍കി.
തോക്ക് എങ്ങനെ കിട്ടി എന്നറിയില്ല. രഖിലിന് ബാംഗ്ലൂർ ബന്ധം ഉണ്ടെന്നും സുഹൃത്ത് ആദിത്യൻ വ്യക്തമാക്കി.
മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രാഖിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പൊലീസ് സംഘം കണ്ണൂരിലെത്തി.
മാനസയെ രഖില്‍ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശിയായ രഖില്‍ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി.
മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അന്‍പത് മീറ്റര്‍ മാറിയുള്ള വാടകമുറിയിലാണ് രഖില്‍ താമസിച്ചിരുന്നത്. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രഖിലിനെ പകല്‍സമയത്ത് മുറിയില്‍ കാണാറില്ലെന്നാണ് വീട്ടുടമ നൂറുദ്ദീന്‍ പറയുന്നത്. ദിവസങ്ങളോളം കാണാതെ വന്നതോടെ വിളിച്ചപ്പോള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി പാലക്കാട് പോയെന്നായിരുന്നു മറുപടി.
രാഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മാനസയുടേയും രാഖിലിന്റേയും ബന്ധുക്കള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകര്‍ന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫില്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേസമയം, ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന തോക്കാണിത്.
സംഭവത്തിന്റെ ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥിനികള്‍, കോളജിലെ സഹപാഠികള്‍ അടക്കമുള്ളവരില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ശേഖരിക്കും. ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here