രഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നെന്ന് സൂചന ലഭിച്ചതായി പൊലീസ്. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ യാത്രചെയ്തു.
തോക്ക് ബിഹാറിൽ കിട്ടുമെന്നറിഞ്ഞത് ഇൻ്റർനെറ്റിൽ നിന്ന്. 8 ദിവസം ബിഹാറിൽ ചെലവഴിച്ചാണ് രഖിൽ മടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാൻ എന്നു പറഞ്ഞാണ് പോയതെന്നാണ് പൊലീസ് പറയുന്നത്.
മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു യാത്ര.
അതേസമയം, രഖിലും മാനസയും തമ്മിൽ പ്രണയം തന്നെയായിരുന്നുവെന്നും രഖിലിന്‍റെ സുഹൃത്ത് ആദിത്യൻ വെളിപ്പെടുത്തി.
ഒരു വർഷം മുൻപാണ് ഇരുവരും തമ്മില്‍ പ്രണയം തുടങ്ങിയത്. മാനസയെ കാണാൻ വേണ്ടി മാത്രമാണ് രഖില്‍ കോതമംഗലത്ത് പോയതെന്നും രഖിലിന് എറണാകുളത്ത് ജോലി ഉണ്ടായിരുന്നില്ലെന്നും ആദിത്യൻ മൊഴി നല്‍കി.
തോക്ക് എങ്ങനെ കിട്ടി എന്നറിയില്ല. രഖിലിന് ബാംഗ്ലൂർ ബന്ധം ഉണ്ടെന്നും സുഹൃത്ത് ആദിത്യൻ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here