കൊച്ചി കുമ്പളങ്ങി ചാലിൽ യുവാവിന്‍റെ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം കുമ്പളങ്ങി സ്വദേശി ലാസർ ആന്‍റണിടേതാണെന്നാണ് സംശയിക്കുന്നത്. ബന്ധുക്കൾ വസ്ത്രം കണ്ട് ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി കുമ്പളങ്ങി പനമ്പുകാടുള്ള ഒറ്റപ്പെട്ട പ്രദേശത്ത് വച്ചാണ് ചെളിയിൽ പുതഞ്ഞ് യുവാവിന്‍റെ മൃത്ദേഹം പൊലീസ് കണ്ടെത്തിയത്.
ലാസറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
ബന്ധുക്കൾ വസ്ത്രം കണ്ട് ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലൈ പത്തിനാണ് പഴങ്ങാട്ടുപടിക്കൽ ലാസർ ആന്‍റണിയെ കാണാതാകുന്നത്. ലാസർ പ്രദേശത്തുള്ള മറ്റൊരാളുമായി മുൻപ് സംഘർഷമുണ്ടായിരുന്നതായും. ഇതേ തുടർന്ന് ഇരുവരും തമ്മിൽ ജൂലൈ എട്ടിന് വാക്കേറ്റമുണ്ടായിരുന്നും ബന്ധുക്കൾ പറയുന്നു. ഇത് കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് ബന്ധുക്കൾ ആരോപിന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here