മുസ്ലീം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. ഒരു കൂട്ടം നേതാക്കൾ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് വിമർശനം. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് പാർട്ടിക്ക് തിരിച്ചടിയായെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. പി എം എ സലാമിനെ ആക്ടിങ്ങ് സെക്രട്ടറിയാക്കിയതിലും ഒരു വിഭാഗം എതിർപ്പ് പ്രകടിപിച്ചു.
നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. 9 മണിക്കൂർ നീണ്ട യോഗത്തിൽ മുസ്ലീം ലീഗിലെ നേതൃമാറ്റത്തിനുള്ള മുറവിളിയാണ് പ്രധാനമായും ഉയർന്നത്.
പി എം എ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയതിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചു . കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് കെ എം ഷാജിയും സാദിഖലി ശിഹാബ് തങ്ങളും വിമർശനമുയർത്തി . ഇതിനിടയിൽ ലീഗിലെ തലമുറമാറ്റത്തെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നെന്ന് പറഞ്ഞ
സാദിഖലി തങ്ങളെ കുഞ്ഞാലിക്കുട്ടി പരസ്യമായി തിരുത്തി.
എതിർപ്പ് തണുപ്പിക്കാനും തോൽവി പഠിക്കാനും ഉപസമിതിയെ നിയോഗിച്ചു .തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിലുണ്ടായ പ്രവർത്തക രോഷത്തിനു പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here