കേരളത്തെ ഒന്നടങ്കം നടുക്കിയ മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ബിഹാറിലേക്ക് നീളുന്നു. മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് ബിഹാറിൽ നിന്നുള്ളതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
തോക്കുപയോഗിക്കാൻ രഖിലിന് പ്രത്യേക പരിശീലനം ലഭിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. കേരള പോലിസ് ഇന്ന് തന്നെ ബിഹാറിലേക്ക് പുറപ്പെടും.
അതേസമയം, മാനസയുടെ കൊലപാതകം ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍. തോക്ക് ബിഹാറിൽ നിന്ന് കൊണ്ട് വന്നതെന്ന് പൊലീസ് ബലമായി സംശയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രഖിൽ ബിഹാറിന്‍റെ ഉൾപ്രദേശത്ത് പോയി താമസിച്ചു. കേരള പൊലീസ് രണ്ട് ദിവസത്തിനകം ബിഹാറിൽ പോകും. രഖിലിന്റെ സുഹൃത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here